Pub. [Samayam Magazine June 2018] : കാലം, കല, കലാകാരി.
കലാപഠനം ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായിക്കഴിഞ്ഞ ഒരു മേഖലയാണ്. പ്രത്യേകിച്ച് ക്ലാസിക്കൽ സംഗീതം നൃത്തം തുടങ്ങിയവ. നഗരപ്രദേശത്തായാലും നാട്ടിൻപുറത്തായാലും പല നിലവാരത്തിലുള്ള ധാരാളം നൃത്ത, സംഗീത ക്ലാസുകൾ ഇന്ന് നടന്നു വരുന്നു. കലോത്സവങ്ങളിലുള്ള താല്പര്യം മൂലമോ, സമൂഹമാധ്യമങ്ങൾ പോലുള്ള പുത്തനിടങ്ങളിലൂടെ ലഭിക്കുന്ന ജനകീയതയിൽ ആകൃഷ്ടരായോ, ഏതെങ്കിലും ഒരു കലാരൂപം പഠിക്കാതെ കുട്ടികൾ വളരുന്നത് ഒരു ‘കുറച്ചിൽ’ ആയി ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ കണ്ടുവരുന്നു. കലാപ്രയോഗ രംഗത്തെ സാധ്യതകളെയും, പഠന ഗവേഷണ മേഖലകളേയും മുന്നിൽ കണ്ട്, പാഷനും പ്രൊഫഷനും ആയി ക്ലാസിക്കൽ കലകളെ സ്വീകരിക്കുന്നവരും കുറവല്ല.
എന്നാൽ ഏതാനും ദശകങ്ങൾക്ക് മുൻപ് നമ്മുടെ സമൂഹത്തിൽ കലാപഠനവും പ്രയോഗരംഗവും ഇത്രയും ലളിതവും സുന്ദരവുമായിരുന്നില്ല. രാജ്യം പൂർണ്ണമായി വിദേശികളാൽ അടിച്ചമർത്തപ്പെട്ട സാഹചര്യത്തിൽ, ഭക്ഷണം പോലുള്ള അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമം അനുഭവിച്ചിരുന്ന സന്ദർഭത്തിൽ, സുന്ദര കലകളുടെ ആസ്വാദനം പിന്തള്ളപ്പെട്ടു പോയി എന്ന് പറയുന്നത് ഒരു പരിധി വരെ ശരിയായിരിക്കും. ഒരു സംസ്കാരത്തെ തന്നെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവണം സംസ്കാര-പൈതൃക ചിഹ്നങ്ങളായ കലാരൂപങ്ങളും പലരീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.
കലകളെ പ്രത്യേകിച്ച് നൃത്തത്തെ വളരെ മോശമായി കണക്കാക്കിയിരുന്ന, പെൺകുട്ടികൾക്ക് നൃത്തപഠനത്തിന് ഒരു സ്ഥാപനം ആരംഭിച്ചപ്പോൾ വിദ്യാർത്ഥിനികളെ ലഭിക്കാൻ അതിന്റെ ഭാരവാഹികൾ ഏറെ ബുദ്ധിമുട്ടിയ കാലം വളരെ പുറകിലൊന്നുമല്ല. കേവലം 6 ,7 പതിറ്റാണ്ടുകൾക്ക് മുൻപ്! കേരളീയ കലകളുടെ ക്ഷേത്രമായി ലോകത്തിനു മുന്നിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കേരള കലാമണ്ഡലത്തിന്റെ മോഹിനിയാട്ടകളരിയുടെ ആരംഭ കാല അവസ്ഥയെ കുറിച്ചാണ് പറഞ്ഞു വന്നത്.
Pub. [Samayam Magazine Feb 2018] : ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’
കലാ ഗവേഷണ രംഗത്ത് ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് സാധ്യതയേറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കലയിലെ ഏസ്തെറ്റിക്സ്. ഈ വിഷയത്തെ ആധികാരികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവം ചിലരിൽ ഒരാളാണ് കലാചരിത്രകാരനും നിരൂപകനുമായ ശ്രീ.വിജയകുമാർ മേനോൻ. ‘സ്ഥലം, കാലം, കല’, ‘ഭാരതീയ കലാദർശനം’ എന്നീ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ‘ഭാരതീയ ലാവണ്യ ചിന്തയും കലാ പാരസ്പര്യവും’ എന്ന വിജയകുമാർ മേനോന്റെ പുതിയ പുസ്തകം കേരളം സാഹിത്യ അക്കാദമി ഈയിടെ പ്രസിദ്ധീകരിച്ചു. ആധുനിക കലാഗവേഷണ ലോകം കാത്തിരുന്ന ഈ ഗ്രന്ഥത്തെക്കുറിച്ചും കലാപഠന രംഗത്തെ ആശങ്കകളെകുറിച്ചും ശ്രീ.വിജയകുമാർ മേനോനുമായി നടത്തിയ അഭിമുഖം.
1. ഇന്ത്യൻ ഏസ്തെറ്റിക്സ് ശാഖ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നു എന്ന തിരിച്ചറിവിൽ നിന്നാണോ കലാപാരസ്പര്യത്തെ മുൻനിർത്തിയുള്ള ഇത്തരമൊരു ഗ്രന്ഥരചനയ്ക്ക് മുതിരുന്നത്?
കലയിലെ ലാവണ്യ ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിൽ കുറവാണ്. ഇന്ത്യൻ ഏസ്തെറ്റിക്സ് പഠനങ്ങൾ അധികവും സാഹിത്യ സംബന്ധിയായിട്ടാണ് ഉണ്ടായിട്ടുള്ളത്. രംഗകലയെ ബന്ധിപ്പിച്ച് ചിലതുണ്ടെങ്കിലും സാഹിത്യം, നൃത്തം, തീയേറ്റർ, ഫൈൻ ആർട്സ് എന്നിവയിലെ പാരസ്പര്യത്തെ നിരീക്ഷിക്കുന്ന പഠനങ്ങൾ ഇന്ത്യൻ ഭാഷകളിലോ ഇന്ത്യക്കാർ ഇംഗ്ലീഷിലോ എഴുതിയതായി കണ്ടിട്ടില്ല. പല പഠനങ്ങളിലും നാട്യശാസ്ത്ര സിദ്ധാന്തങ്ങളും തത്വ ചിന്തകരുടെ ആശയങ്ങളും വെറുതെ പറഞ്ഞു പോയിട്ടുണ്ട്.
Pub. [Mathrubhumi] : ഉദാഹരണം അപർണ്ണ.
വീണ്ടുമൊരു കലോത്സവ മേളം കൊട്ടിക്കയറുമ്പോൾ, പോയ വർഷങ്ങളിലെ കലോത്സവ വർത്തകളേയും താരങ്ങളേയും ഓർത്തു പോവുക സ്വാഭാവികം. ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കലോത്സവം കലാ തിലക-പ്രതിഭാ പട്ടങ്ങൾക്കായുള്ള മത്സരമായിരുന്ന കാലത്ത് വിജയികൾക്ക് വലിയൊരു താര പരിവേശം തന്നെയാണ് ലഭിച്ചിരുന്നത്. അന്നത്തെ പല പ്രതിഭകളും പിന്നീട് വെള്ളിത്തിരയിൽ തിളങ്ങിയ താരങ്ങളായതും നാം കണ്ടു. ചിലർ പിൽക്കാലത്ത് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു പോയ കഥകളും ധാരാളം. ഇതിൽ നിന്നും വ്യത്യസ്തമായി കലോത്സവ വേദികളിൽ തിളങ്ങിയ മേഖലകളേതൊക്കെയോ അവയിൽ തന്നെ ഉറച്ചു നിന്നുകൊണ്ട് പ്രവർത്തിച്ചവർ വളരെ ചുരുക്കമേ ഉണ്ടാകൂ. അക്കൂട്ടത്തിലൊരു കലാതിലകത്തെ ഓർക്കുകയാണിന്ന്.
90 കളുടെ അവസാനത്തിൽ ഇന്നറിയപ്പെടുന്ന പല ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്ന നൃത്ത വേദികളിൽ മത്സരിച്ച് ഉന്നത വിജയം നേടിയ അപർണ്ണ. കെ. ശർമ്മയെന്ന ഗുരുവായൂർകാരിയെ കലോത്സവ പ്രേമികൾ മറന്നുകാണില്ല. തുടർച്ചയായി അഞ്ചു വർഷങ്ങൾ ജില്ലാതലത്തിലും, 2000ത്തിൽ സംസ്ഥാന തലത്തിലും കലാതിലകപ്പട്ടം ചൂടിയ അപർണ്ണ നൃത്ത-സംഗീത ഇനങ്ങളിൽ മാത്രമല്ല, സംസ്കൃതോത്സവത്തിലും തിലകപ്പട്ടം ചൂടിയിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ മുതിർന്ന നർത്തകിയുടേതായ പക്വതയോടെ അപർണ്ണ അവതരിപ്പിച്ചിരുന്ന നൃത്താവതരണ വേദിയിൽ കാഴ്ചക്കാർ തടിച്ചു കൂടുന്നത് സ്ഥിരമായിരുന്നു. നൃത്തത്തിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പാഠകം, ചമ്പു പ്രഭാഷണം തുടങ്ങി വ്യത്യസ്ത ഇനങ്ങളിൽ മികവ് തെളിയിച്ച അപർണ്ണ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തയാകുന്നത് അതേ മേഖലയിൽ തന്നെ ഇന്നും സജീവമായി തുടരുന്നു എന്നതിലാണ്.
Pub. [Janayugam Daily] : അരങ്ങൊഴിഞ്ഞ നടന ലാവണ്യം
കഥകളിയുടേയും ഭരതനാട്യത്തിന്റേയും ഒരു സാധാരണരൂപം എന്ന പരിഹാസം ഏറ്റു വാങ്ങിയിരുന്ന മോഹിനിയാട്ടത്തെ ഇതര നൃത്തരൂപങ്ങൾക്കൊപ്പം നിർത്താൻ തക്ക വണ്ണം ഉയർത്തിയത്, ഈ കലയ്ക്കായി ജീവിച്ച ചില നർത്തകിമാരുടെ അക്ഷീണ പ്രയത്നങ്ങൾ മാത്രമായിരുന്നു. അക്കൂട്ടരിൽ പ്രധാനിയായിരുന്നു കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ കലാമണ്ഡലം ലീലാമ്മ. മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന്റെ ഘടനാലാവണ്യം തന്റെ പ്രയോഗത്തിലൂടെ നിർവചിച്ചെടുത്ത കലാകാരിയായിരുന്നു കലാമണ്ഡലം ലീലാമ്മയെന്നത് മോഹിനിയാട്ടലോകം നിസംശയം സമ്മതിക്കും. കേവല നിമിഷങ്ങൾക്കപ്പുറം കണ്ടിരിക്കാൻ പ്രയാസമായ മടുപ്പിക്കുന്ന നൃത്തം എന്ന അപഖ്യാതി മോഹിനിയാട്ടത്തിനു മേൽ നിലനിന്നിരുന്ന കാലത്തുപോലും കാണികളെ യാതൊരു എതിരഭിപ്രായവും കൂടാതെ സദസിൽ പിടിച്ചിരുത്താൻ ഈ നർത്തകിക്ക് കഴിഞ്ഞിട്ടുണ്ട്. നൃത്തനാട്യാദി വശങ്ങളിൽ നിറഞ്ഞു നിന്ന അംഗശുദ്ധത്തിന്റെ പൂർണ്ണത അലസനൃത്തത്തെ അഭൗമമായ സൗന്ദര്യതലത്തിലേക്ക് ഉയർത്തുകയായിരുന്നു ലീലാമ്മയിലൂടെ.
Pub. [Mathrubhumi] : നാട്യാർപ്പണം…
കൂത്തിലും കൂടിയാട്ടത്തിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു ഡോ. അപർണ നങ്ങ്യാർ .അപർണയുടെ വേറിട്ട ഒരു കാൽവെപ്പായിരുന്നു ചുടലക്കൂത്തിന്റെ ചിട്ടപ്പെടുത്തൽ…
സമുദായങ്ങൾ കുലത്തൊഴിലായി അനുവർത്തിച്ചുപോന്ന പല കലാരൂപങ്ങളും പുതുതലമുറയുടെ ഉപേക്ഷമൂലം മാഞ്ഞുതുടങ്ങുകയാണ്. പാരമ്പര്യമായി തനിക്കുപകർന്നുകിട്ടിയ കലയെ ആധികാരികമായി അഭ്യസിക്കുകയും മികവാർന്ന പ്രകടനത്താൽ ആ കലയെ ഉയരത്തിൽ പ്രതിഷ്ഠിക്കുകയും – ഡോ. അപർണ നങ്ങ്യാരുടെ പ്രസക്തി അവിടെയാണ്. ഒരുകാലത്ത് ചാക്യാർ, നമ്പ്യാർ സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന കൂടിയാട്ടവും കൂത്തും ഇതര സമുദായക്കാരും അഭ്യസിക്കാൻ തുടങ്ങിയത് കൂടിയാട്ടത്തിന്റെ വളർച്ചയിൽ ഒരു വഴിത്തിരിവു തന്നെയായിരുന്നു. എങ്കിലും കൂടിയാട്ടത്തിന്റെ പാരമ്പര്യവേരുകളും അതിശക്തമായിതന്നെ നിലനിൽക്കുന്നു എന്നതിന് തെളിവാണ് ഈ കലാകാരി.
കേരളത്തിലെ കൂടിയാട്ടഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിൽ, മിഴാവിന്റെ താളം കേട്ടുവളർന്ന അപർണയ്ക്ക് ചുറ്റും എന്നും ഈ കലയുണ്ടായിരുന്നു. നാട്യകലയിലെ മുടിചൂടാമന്നനായിരുന്ന അമ്മന്നൂർ മാധവചാക്യാരുടെ അവസാന ശിഷ്യഗണത്തിൽ ഒരാളാവാൻ സാധിച്ചു എന്നതാണ് അപർണയ്ക്ക് ലഭിച്ച ഏറ്റവുംവലിയ ഭാഗ്യം.
Pub. [Mathrubhumi] : ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്.
കൃഷ്ണനാട്ടം കലാകാരനും ഗുരുവായൂർ കൃഷ്ണനാട്ടം ക്ഷേത്രകലാലയം മേധാവിയുമായ കെ. സുകുമാരൻ സംസാരിക്കുന്നു.
സാമൂതിരിരാജാവായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട ‘കൃഷ്ണഗീതി’യുടെ രംഗാവതരണ രൂപമാണ് കൃഷ്ണനാട്ടം. ഈ കലയ്ക്കായുള്ള ഒരേയൊരു പഠനകേന്ദ്രമാണ് ഗുരുവായൂർ ‘കൃഷ്ണനാട്ടം ക്ഷേത്രകലാനിലയം’. 1958 മുതൽ സാമൂതിരി കോവിലകത്തിന്റെ അധികാരത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂർണമായി സമർപ്പിക്കപ്പെട്ട കളിയോഗത്തിന്റെ ഇന്നത്തെ മേധാവി കെ. സുകുമാരനാണ്.
കഴിഞ്ഞവർഷത്തെ കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ സുകുമാരൻ, ആസ്വാദകശ്രദ്ധയും മാധ്യമശ്രദ്ധയും ഇനിയും വേണ്ടത്ര എത്തിച്ചേർന്നിട്ടില്ലാത്ത കൃഷ്ണനാട്ടത്തിന്റെ ഏക കളരിയുടെ ആശാൻ, കൃഷ്ണനാട്ടത്തിന്റെ സൗന്ദര്യവശങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഈ സംഭാഷണത്തിൽ.
പാരമ്പര്യ കലകളിലെ നവോത്ഥാനം സംഭവിച്ചത് ചിട്ടപ്പെടുത്തലുകളിലൂടെ ആയിരുന്നു. ശിഥിലമായി കിടന്നിരുന്ന പ്രയോഗ സമ്പ്രദായങ്ങളെ ഒന്നിച്ചു ചേർത്ത് ആഴത്തിലുള്ള സൗന്ദര്യാന്വേഷണ ങ്ങളിലൂടെ, കളയേണ്ടവയെ കളഞ്ഞും സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ഓരോ കലാരൂപങ്ങൾക്കും കൃത്യമായ ചിട്ട വാർത്തെടുത്തതിലൂടെ ക്രമേണ ഈ കലകൾക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത മാത്രമല്ല ലഭ്യമായത്, അവ അക്ഷരാർഥത്തിൽ ക്ലാസിക്കൽ എന്ന നിലയിലേക്ക് ഉയരുക കൂടിയായിരുന്നു. അവതരണ കലകളുടെ സ്വഭാവം തന്നെ നിശ്ചലമാവാതിരിക്കലാണ്. അതായത് എല്ലാം പൂർത്തിയായി എന്ന വിശ്വാസത്തിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥ കലയെ നിർജ്ജീവമാക്കും. എന്നാൽ അനൗചിത്യപരമായ മാറ്റങ്ങൾ ഇതിനേക്കാൾ അപകടമാണുതാനും. ക്ലാസിക്കൽ കലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ തുറക്കപ്പെട്ട പുതിയ അവതരണ വഴികളേയും അവയിലെ ശരി തെറ്റുകളേയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന് കലാലോകം.
ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ അവതരണ കലകളായ കഥകളി, കൂടിയാട്ടം, യക്ഷഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കൃഷ്ണനാട്ടം, തായമ്പക എന്നീ കലാരൂപങ്ങളിൽ
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
എന്നും പരീക്ഷണങ്ങൾക്ക് രണ്ടു വശങ്ങൾ ഉണ്ട്. ചിലത് ഈ കലയെ ഒരുപാട് ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കാരണമാകും. അതേ സമയം വെറുതെ മാറ്റാൻ വേണ്ടി വരുന്ന മാറ്റങ്ങൾ കലയെയോ കലാകാരിയേയോ എവിടെയും എത്തിക്കില്ല. രണ്ടും ഈ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. ഏതു ക്ലാസിക്കൽ കലകളെ ആയാലും പൗരാണികതയുടെ ചെപ്പിലിട്ട് പൂട്ടാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. ഈ കല ഇങ്ങനെയാണ്, അത് നമുക്ക് മാറ്റാൻ പാടില്ല എന്ന വിശ്വാസം. പക്ഷേ ഈ അവസ്ഥയിൽ നിന്ന് മാറി, ധൈര്യപൂർവ്വം പരീക്ഷണാടിസ്ഥാനത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് മുതിർന്ന വലിയൊരു കൂട്ടം കലാകാരികൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ട്.
മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിക്കുന്നത് കല്യാണിക്കുട്ടിയമ്മയും സത്യഭാമ ടീച്ചറും ഒക്കെ ആണല്ലോ. അതോടെയാണ് മോഹിനിയാട്ടത്തിന് തനിയെ നിൽക്കാവുന്ന ഒരു നൃത്ത രൂപം എന്ന നിലയിൽ ഒരു വ്യക്തിത്വം കൈവരുന്നത്.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കൂടി വന്നാൽ ഒരു പത്ത് അടവുകൾ, ഒരു ചൊൽക്കെട്ട്, ഒരു ജതിസ്വരം, ഒരു വർണ്ണം, രണ്ട് പദം ഇത്രയുമായിരുന്നു ചിന്നമ്മുവമ്മ ടീച്ചറിൽ നിന്ന് എനിക്കും സഹപാഠികൾക്കും അഭ്യസിക്കാൻ കഴിഞ്ഞിട്ടുള്ളത്. തില്ലാന എന്ന ഒരിനം ഉണ്ടായിരുന്നു, എന്നാൽ ഓർമ്മയില്ല എന്നാണ് ചിന്നമ്മുവമ്മ ടീച്ചർ പറഞ്ഞിരുന്നത്. ഇന്ന് തുടർന്ന് വരുന്ന കച്ചേരി മാർഗ്ഗത്തിലുള്ള ഇനങ്ങൾ തന്നെയായിരുന്നു അന്നും പഠിപ്പിച്ചിരുന്നത് എങ്കിലും, അതിനെ കച്ചേരി എന്ന് വിശേഷിപ്പിക്കുകയോ, ഓരോ ഇനങ്ങളുടെ ഘടനയെ പറ്റി കൂടുതൽ വിശദീകരിക്കുകയോ ഒന്നും ചിന്നമ്മുവമ്മ ടീച്ചർ ചെയ്തിരുന്നില്ല. പിന്നീട് എന്റെ ഗുരുനാഥ കൂടിയായ സത്യഭാമ ടീച്ചറാണ് മോഹിനിയാട്ടത്തിലെ പുതിയ കൊറിയോഗ്രാഫിക്ക് തുടക്കം കുറിച്ചത്. അത് വലിയൊരു തുടക്കം തന്നെ ആയിരുന്നു. കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ എനിക്ക് ചെന്നൈയിലേയും മറ്റും നൃത്ത ലോകവുമായി കൂടുതൽ പരിചയപ്പെടാൻ പറ്റി.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
1950 കളുടെ അവസാനത്തോടു കൂടി മാത്രമാണ് കുച്ചുപ്പുടി ഒരു അറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തങ്ങളുടെ ഒപ്പം സ്ഥാനം നേടിയത്. അപ്പോൾ മുതലാണ് കുച്ചുപ്പുടി ഒരു എകാഹാര്യ നൃത്ത രൂപമായി അവതരണ രംഗത്ത് എത്തിയതും അതുവരെയും ഉണ്ടായിരുന്നത് നൃത്ത നാടക പാരമ്പര്യമായ കുച്ചുപ്പുടി യക്ഷഗാനം ആയിരുന്നു. പുരുഷന്മാർ മാത്രം പങ്കെടുത്തിരുന്ന കുച്ചുപ്പുടി യക്ഷഗാന രൂപത്തിൽ ശശിരേഖാ പരിണയം, പ്രഹ്ലാദ ചരിതം, ഭാമാകലാപം തുടങ്ങിയ വൈഷ്ണവ കഥകളാണ് അവതരിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ പാരമ്പര്യ കലാരൂപത്തിനുള്ളിൽ കൂടുതൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിച്ചത് ഡോ. വെമ്പട്ടി ചിന്നസത്യം ആയിരുന്നു. കുച്ചുപ്പുടി യക്ഷഗാനത്തിന്റെ എകാഹാര്യനൃത്തങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ചിട്ടപ്പെടുത്തലാണ് കുച്ചുപ്പുടിക്ക് സംഗീത നാടക അക്കാദമി അംഗീകൃതമായ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ പട്ടികയിൽ സ്ഥാനം ലഭിക്കാൻ കാരണമായത്.